"1983"ല്‍ "സാഗര സംഗമം" എന്ന ചിത്രത്തിനുവേണ്ടി ശ്രീകുമാരൻ തമ്പി എഴുതിയ മനോഹര ഗാനങ്ങളില്‍ ഒരു ഗാനത്തിന്‍റെ തുടക്കം ‘മൗനം പോലും മധുരം ഈ
മധുനിലാവിൻ മഴയിൽ...’ എന്നായിരുന്നു... ആ വരികൾ നമ്മൾ മലയാളികൾ
തേൻതുള്ളികളായാണ് ആസ്വദിച്ചത്.
ആ പാട്ടിന്‍റെ അതേ ഛായയിൽ ഈ അടുത്തകാലത്ത് "1983" എന്ന
ചിത്രത്തില്‍ ‘ഓലഞ്ഞാലിക്കുരുവീ ഇളം കാറ്റിലാടി വരു നീ...’
എന്ന ഗാനമുണ്ടായതും നമ്മൾ ഏറെ ആസ്വദിച്ചു... ഒരു കാലഘട്ടത്തിന്‍റെ ഓര്‍മ്മയെന്നോണം അത് കേള്‍ക്കുമ്പോഴൊക്കെ സ്കൂള്‍ ജീവിതവും അന്നത്തെ സുഹൃത്തുക്കളും മനസ്സില്‍ ഓര്‍മ്മകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടാക്കുന്നു...
ഓലഞ്ഞാലിക്കുരുവീ
പാടികേട്ട ആ നല്ല ശബ്ദവും ആ സുന്ദര ഈണവും ശരിക്കും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു.
ആ
പാട്ടിന്‍റെ വീഡിയോ കാണുന്ന ഓരോ നിമിഷവും സ്കൂള്‍ ജീവിതം ഇന്നും അവസാനിച്ചിട്ടിലായിരുന്നുവെങ്കില്‍, ഇനിയൊന്നു മടങ്ങി വന്നെങ്കില്‍ എന്നൊക്കെ ഏതൊരാളും വെറുതെ ആശിക്കും.
പണ്ട്
ഞാന്‍ സ്കൂളില്‍ പോകുന്ന വഴിയില്‍ ഒരു വലിയ ചാമ്പമരം ഉണ്ടായിരുന്നു.. അന്ന് അതില്‍നിന്നും പറിക്കാറുള്ള ചുവന്ന
ചാമ്പക്ക! അതിന്‍റെ സ്വാദിനുമുപരി ഇന്നെന്നെ ഓര്‍മ്മിപ്പിക്കുന്നത് മറ്റൊന്നാണ്...
അവളുടെ മുഖം!
അന്ന് ചമ്പക്ക
പറിക്കുമ്പോതന്നെ ഞാന്‍ കഴിച്ചു നോക്കിയിട്ടുണ്ട്... പക്ഷെ അത് അവളുടെ കൂടെ
പങ്കിട്ടു കഴിച്ചപ്പോള്‍ അതിന് അതിലേറെ രുചിയായിരുന്നു...
ഒന്ന്
ഉറപ്പാണ് അന്ന് ആ പ്രായത്തില്‍ അതൊരു പ്രണയമായിരുന്നില്ല... മറിച്ച് ചമ്പക്കയുടെ
രുചിയില്‍ വന്ന മാറ്റം പോലെ എന്തോ ഒന്ന്... എല്ലാം അവളുടെ മുഖത്ത് വിരിയുന്ന ആ ഒരു പുഞ്ചിരിക്ക് വേണ്ടി മാത്രമായിരുന്നു...
പിന്നെയും ഉണ്ട് ഓര്‍മ്മകള്‍... വെയില്‍ചൂടില്‍ സ്കൂള്‍ മൈതാനത്തെ ക്രിക്കറ്റ് കളിയുടെ ഹരം, അന്നത്തെ
വികൃതികള്‍, കളിച്ച് ആകെ അഴുകായ യുണിഫോം, ബെല്ലടിക്കുമ്പോള്‍ ക്ലാസ്സിലേക്കുള്ള ഓട്ടം, ടീച്ചര്‍ടെ
തുറിച്ചുനോട്ടം, "എന്തിത് ചന്തെ?" എന്ന ആ ഒരു ചോദ്യം, പുതിയ നോട്ടുബുക്കിന്‍റെ
മണം... അങ്ങനെ അങ്ങനെ...
ഒടുവില്‍
ഇന്ന് ഒന്നും ഒന്നിനും പകരമാവില്ലെന്ന തിരിച്ചറിവ്...
സ്കൂള്‍
പോയിരുന്ന ആ കാലത്തെ കുറെയേറെ മധുരസ്മരണകള്‍ ഉണര്‍ത്തിയ അതി സുന്ദരമായ ഒരു ഗാനം
തന്നെയാണ് "ഓലഞ്ഞാലിക്കുരുവീ..."
സംശയം
ഉണ്ടെങ്കില്‍ ഒന്ന് കേട്ടുനോക്കൂ.