ഇറാഖിലെ ബസ്ര എന്ന സ്ഥലം.. അവിടത്തെ പൊള്ളുന്ന ചൂടത്ത് നിന്നുകൊണ്ടുള്ള ജോലികൾക്കിടയിൽ ഒന്ന് വിശ്രമിക്കണമെന്ന് തോന്നുമ്പോഴെല്ലാം അടുത്ത് കാണുന്ന ഏതെങ്കിലും ഒരു തണലു പിടിക്കും. പിന്നെ നേരം കളയാൻ എന്നപോലെ അവിടെ ഇരുന്ന് കാണുന്നവരോടൊക്കെ വെറുതെ എന്തെങ്കിലും സംസാരിക്കും. അത് ഏത് രാജ്യക്കാരനോട് ഏത് ഭാഷയിൽ എന്നൊന്നും ഇല്ല തോന്നുന്നതൊക്കെ അറിയാവുന്ന രീതിയി ചോദിക്കും, പറയും...
ഞാൻ മാത്രമല്ല എല്ലാവരും അങ്ങിനെയായിരുന്നു. അങ്ങനെ തമ്മിൽ പരിചയപ്പെട്ടവരാണ് അവിടെ മിക്കവരും. കാണുന്നത് അതേ നാട്ടുകാരെയാണെങ്കിൽ 'ഹബീബി..' എന്ന് വിളിച്ച് അങ്ങു തുടങ്ങും സംസാരം. ആ നാടിന്‍റെ ഇന്നത്തെ അവസ്ഥകൊണ്ട് മാത്രം അവരിൽ അധികവും കുട്ടികളാണ്. കുസൃതികൾ മാറിയിട്ടില്ലാത്തവർ എന്നു പറയാവുന്നവർ തന്നെ. അവർ അങ്ങനെ പണിയെടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. പട്ടിണി ഇല്ലാതെ ജീവിക്കാൻ ഈ പ്രായത്തിൽ തന്നെ പണിയെടുക്കേണ്ടതായ അവസ്ഥയാണ് അവരുടേതെന്ന് അവർ തന്നെ പറയുന്നു. അവനും അതേ അവസ്ഥയിലുള്ള ഒരാളായിരുന്നു...
ഒരു ദിവസം വെയിലുദിക്കും മുമ്പേ അന്നത്തെ പണികൾ തീർക്കാമെന്ന തീരുമാനത്തോടെ ഇൻസ്‌പെക്ഷനു വേണ്ടി രാവിലെതന്നെ പ്ലാന്‍റിലേക്കിറങ്ങി. അവിടെ ഇൻസ്‌പെക്ഷൻ ഫോട്ടോസ് എടുക്കുന്ന സമയത്താണ് അവൻ എന്‍റെ അടുത്തുവന്ന് അവന്റെ ഒരു ഫോട്ടോ എടുക്കാമോ? എന്ന് ആംഗ്യത്തിൽ ചോദിച്ചത്. അന്നാണ് ഞാനവനെ ആദ്യമായി കാണുന്നതും. ആ നിഷ്കളങ്കമായ ആവശ്യത്തിന് മുന്നിൽ തെല്ലും മടിക്കാതെ ഞാനപ്പോൾ അവന്‍റെ ഒന്നുരണ്ട് ഫോട്ടോസ് എടുത്തു, അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്തു. ആ മുഖത്ത് അപ്പോൾ കണ്ട സന്തോഷത്തിൽ എനിക്കും ഏറെ സന്തോഷം തോന്നി...
അവന്‍റെ അടുത്ത ആവശ്യം ആ ക്യാമറയിൽ അവന് എന്‍റെ ഒരു ഫോട്ടോ എടുക്കണം എന്നതായിരുന്നു. അത് കേട്ടപ്പോൾ ആദ്യം ഞാൻ ഒന്ന് സംശയിച്ചു 'അവൻ ക്യാമറയും കൊണ്ട് ഓടിപോയാലോ..' എന്നൊക്കെ. എന്നാലും എന്തോ അവന്‍റെ ആ കണ്ണുകളിൽ അങ്ങനെ ഒരു കള്ളത്തരം എനിക്കപ്പോള്‍ തോന്നിയില്ല! അതുകൊണ്ടുതന്നെ വേറെ ഒന്നും ചിന്തിക്കാതെ അവന്‍റെ ആഗ്രഹം പോലെ ഞാൻ ആ ക്യാമറ അവന്‍റെ കയ്യിൽ കൊടുത്തു. അവൻ അതുമായി കുറച്ച് നീങ്ങി നിന്ന് എന്‍റെ ഫോട്ടോ എടുത്തശേഷം ക്യാമറ തിരികേ തന്നുകൊണ്ട് ആ ഫോട്ടോ ഒന്ന് നോക്കാൻ പറഞ്ഞു. ഫോട്ടോ നോക്കിക്കൊണ്ട് "കൊള്ളാം നാന്നായിട്ടുണ്ട്.." എന്ന് ഞാൻ പറഞ്ഞപ്പോൾ നേരത്തേ കണ്ടതിനേക്കാൾ ഇരട്ടി സന്തോഷമായിരുന്നു ആ മുഖത്ത്...
അന്ന് സൈറ്റ് ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തിയപ്പോൾ ആ സംഭവം ഞാൻ അവിടെയുള്ളവരുമായി പങ്കുവെച്ചു. അതുകേട്ട് അവർ എന്നോട് പറഞ്ഞു "എല്ലാവരും അവനേ പോലെ ആയിരിക്കില്ല.. ശ്രദ്ധിക്കണം.. അധികവും കള്ളന്മാരാണ് .." എന്നൊക്കെ. എന്തായാലും അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും അവൻ എന്‍റെ അടുത്തുവരും, സുഖമാണോ എന്ന് ചോദിക്കും, ബാബ മമ്മ ബച്ച അങ്ങനെ ഓരോരുത്തരുടേയും വിശേഷം ചോദിക്കും, കുടിക്കാൻ തണുത്ത വെള്ളം തരും, അവൻ അവന്‍റെ കൂട്ടുകാരെ പരിചയപ്പെടുത്തും...
തിരിച്ചു ഞാനും തിരക്കുമായിരുന്നു അവന്‍റെ ഓരോ വിശേഷങ്ങളും. അങ്ങനെ ഒരു നല്ല അടുപ്പമായിരുന്നു അവനോട്. ചിലർ അങ്ങനെയാണ് നമുക്കു വേണ്ടിയുള്ള സന്തോഷമായി നമ്മുടെ മുന്നിൽ അവരിങ്ങനെ നിൽക്കും. ഒരു ജോക്കറെ പോലെ നമ്മളെ സന്തോഷിപ്പിക്കാനായി, ചിരിപ്പിക്കാനായി അവർ ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ നമ്മളിലൂടെ സ്വന്തം വിഷമങ്ങളെല്ലാം മറന്ന് അവരും സന്തോഷിക്കും. അവനും അങ്ങനെ ഒരാളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ആ വികൃതി ചെക്കന് ഞാനിട്ട പേരാണ് "മോനായി" . ഞാൻ അങ്ങനെ വിളിക്കുന്നതും അവന് ഇഷ്ട്ടമായിരുന്നു. "കർബ മന്തിസ്" എന്നായിരുന്നു അവൻ എന്നെ വിളിച്ചിരുന്നത്...
പ്രൊജക്റ്റിന്റെ പ്രോഗ്രസ്സ് അനുസരിച്ച് കൂടിക്കൂടി വന്ന ജോലികളും അതുമായി ബന്ധപ്പെട്ട തിരക്കുകളുമായപ്പോൾ മാസങ്ങൾ അങ്ങനെ അതിവേഗത്തിൽ കടന്നുപോയി. എന്നും സൈറ്റിൽ കാണാറുള്ള പലരേയും നേരിൽ കാണുക വല്ലപ്പോഴും എന്നായി. ആയിടക്ക് ഒരു ദിവസം അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലൂടെ ഞാൻ നടന്നു പോകുന്ന സമയത്ത് ആ ഗേറ്റിന് മുന്നിൽ പതിവില്ലാതെ കറുത്ത നിറത്തിൽ ഒരു വലിയ ഫ്ലക്‌സ് വെച്ചിരിക്കുന്നത് കണ്ടു. അതിൽ ഒരു പരിചയമുള്ള മുഖവും...
ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് അവന്റെ ചിത്രമാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതിൽ എന്താണ് അറബിയിൽ എഴുതിയിരിക്കുന്നത് എന്ന് വായിക്കാൻ അറിയാത്തതുകൊണ്ട് അത് എന്താണെന്നറിയാൻ എന്നിലപ്പോൾ ഒരു ആകാംക്ഷയായിരുന്നു. അത് വായിക്കാൻ അറിയാവുന്ന ഒരാളെ കിട്ടാൻ ഞാനവിടെ ചുറ്റിലും നോക്കി. ആ സമയം ആ ഗേറ്റിലൂടെ പുറത്തേക്ക് വന്ന പ്രായമായ ഒരാൾ. അയാളുടെ അടുത്തേക്ക് ചെന്ന് ഞാനത് എന്താണെന്ന് തിരക്കി. അവൻ കൊല്ലപ്പെട്ടു... ദ്രോഹികൾ വെടിവെച്ചു കൊന്നു. ഇവിടെ ഇതൊക്കെ സാധാരണയാണ് എന്ന മട്ടിൽ വിശദീകരിക്കാൻ നിൽക്കാതെ ഒരു പൂവ് പറിച്ചെടുത്ത ലാഘവത്തോടെ അയാൾ അതങ്ങനെ വേഗം പറഞ്ഞവസാനിപ്പിച്ചു...
അവിശ്വസനീയത നിറഞ്ഞ ആ നിമിഷങ്ങളിൽ ഈ നാട്ടിൽ മനുഷ്യ ജീവന് ഇത്രയേ വിലയുള്ളൂ എന്ന് ഒരിക്കൽ ആരോ പറഞ്ഞു കേട്ടത് ഓർത്തുപോയി. എങ്കിലും അവൻ ഇനിയില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം. ആ സമയത്തെ ശാരീരികവും മാനസ്സികവുമായ മരവിപ്പോടെ ഞാനാ പോസ്റ്ററിലേക്ക് ഒന്നൂടെ ഒന്ന് നോക്കി. അവനപ്പോഴും എന്നെ നോക്കി ചിരിക്കുകയായിരുന്നു. ആദ്യമായി കണ്ട ദിവസം അവനിൽ ഞാൻ കണ്ട അതേ നിഷ്കളങ്കമായ ചിരി...
അവനോട് അപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ഞാനവിടെ അവനെതന്നെ നോക്കി നിന്നു. മൂകതയിൽ മുങ്ങി യാന്ത്രികമെന്ന പോലെ അവിടെ നിന്നും നടക്കുമ്പോൾ മനസ്സിൽ അവന്‍റെ ഓരോ തമാശകളും കളിയും ചിരിയും കുസൃതികളും വേദനിപ്പിക്കുന്ന ഓർമ്മകളായി നിറയുകയായിരുന്നു. ആ അവസ്ഥയിൽ ഓരോ നിമിഷങ്ങൾക്കും ദൈർഘ്യം കൂടുന്നതുപോലെ സമയം ഇഴഞ്ഞു...
അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ നിനക്ക് ഇന്നെന്തുപറ്റി? എന്ന പലരുടേയും ചോദ്യത്തിന് മുന്നിൽ ഞാനത് അവരോട് പറയാൻ മടിച്ചു. മുമ്പ് ഞാൻ പറഞ്ഞു കേട്ട് അവർക്കെല്ലാം അവനെ അറിയാമല്ലോ എന്നോർത്തപ്പോൾ ഞാൻ അതും അവരോട് പറഞ്ഞു. പറഞ്ഞു കഴിയുന്നവരെ എന്‍റെ ശബ്ദം മാത്രമായിരുന്നു അവിടെ. അത് നിന്നപ്പോൾ പുറകേ കുറേ ദീർഘ നിശ്വാസങ്ങളും, ഇത്രയെ ഉള്ളൂ എല്ലാവരും എന്ന ഒരു ഓർമ്മപ്പെടുത്തലും...
ഒന്ന് എനിക്ക് ഉറപ്പാണ് നല്ല 'പെരുമാറ്റം' എന്ന ഒന്നിനാലാണ് ആളുകൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നത്. അങ്ങനെ ഇടം പിടിച്ചവർ അവിടെ നിന്നും ഒരിക്കലും എവിടേക്കും പോവില്ല. അവർക്ക് അവിടെ മരണമില്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെയാണ് ഇന്നിപ്പോൾ അവനെ ഓർത്ത് ഇത് ഇങ്ങനെ എഴുതാനുള്ള ഒരു പ്രേരണ ഉണ്ടായതും. എഴുതിയതും...
ഇത് അവന് അറിയാത്ത ഭാഷയാണ് എങ്കിലും ഞാനിത് അവന് മാത്രമായി സമർപ്പിക്കുന്നു. അവന്‍റെ ആ സ്നേഹത്തിനും ആ ചിരിക്കും മുന്നിൽ... ആദരവോടെ, നിറഞ്ഞ സ്നേഹത്തോടെ...🌹 "നീ ഇങ്ങനെ ഒരു ഓർമ്മയായി എന്നും എന്‍റെ കൂടെ ഉണ്ടാകും കാസിം... മറക്കില്ല ഞാൻ നിന്നെ.. ഒരിക്കലും..."
ഞാൻ മാത്രമല്ല എല്ലാവരും അങ്ങിനെയായിരുന്നു. അങ്ങനെ തമ്മിൽ പരിചയപ്പെട്ടവരാണ് അവിടെ മിക്കവരും. കാണുന്നത് അതേ നാട്ടുകാരെയാണെങ്കിൽ 'ഹബീബി..' എന്ന് വിളിച്ച് അങ്ങു തുടങ്ങും സംസാരം. ആ നാടിന്‍റെ ഇന്നത്തെ അവസ്ഥകൊണ്ട് മാത്രം അവരിൽ അധികവും കുട്ടികളാണ്. കുസൃതികൾ മാറിയിട്ടില്ലാത്തവർ എന്നു പറയാവുന്നവർ തന്നെ. അവർ അങ്ങനെ പണിയെടുക്കുന്നത് കാണുമ്പോൾ സങ്കടം തോന്നും. പട്ടിണി ഇല്ലാതെ ജീവിക്കാൻ ഈ പ്രായത്തിൽ തന്നെ പണിയെടുക്കേണ്ടതായ അവസ്ഥയാണ് അവരുടേതെന്ന് അവർ തന്നെ പറയുന്നു. അവനും അതേ അവസ്ഥയിലുള്ള ഒരാളായിരുന്നു...
ഒരു ദിവസം വെയിലുദിക്കും മുമ്പേ അന്നത്തെ പണികൾ തീർക്കാമെന്ന തീരുമാനത്തോടെ ഇൻസ്‌പെക്ഷനു വേണ്ടി രാവിലെതന്നെ പ്ലാന്‍റിലേക്കിറങ്ങി. അവിടെ ഇൻസ്‌പെക്ഷൻ ഫോട്ടോസ് എടുക്കുന്ന സമയത്താണ് അവൻ എന്‍റെ അടുത്തുവന്ന് അവന്റെ ഒരു ഫോട്ടോ എടുക്കാമോ? എന്ന് ആംഗ്യത്തിൽ ചോദിച്ചത്. അന്നാണ് ഞാനവനെ ആദ്യമായി കാണുന്നതും. ആ നിഷ്കളങ്കമായ ആവശ്യത്തിന് മുന്നിൽ തെല്ലും മടിക്കാതെ ഞാനപ്പോൾ അവന്‍റെ ഒന്നുരണ്ട് ഫോട്ടോസ് എടുത്തു, അത് അവന് കാണിച്ചു കൊടുക്കുകയും ചെയ്തു. ആ മുഖത്ത് അപ്പോൾ കണ്ട സന്തോഷത്തിൽ എനിക്കും ഏറെ സന്തോഷം തോന്നി...
അവന്‍റെ അടുത്ത ആവശ്യം ആ ക്യാമറയിൽ അവന് എന്‍റെ ഒരു ഫോട്ടോ എടുക്കണം എന്നതായിരുന്നു. അത് കേട്ടപ്പോൾ ആദ്യം ഞാൻ ഒന്ന് സംശയിച്ചു 'അവൻ ക്യാമറയും കൊണ്ട് ഓടിപോയാലോ..' എന്നൊക്കെ. എന്നാലും എന്തോ അവന്‍റെ ആ കണ്ണുകളിൽ അങ്ങനെ ഒരു കള്ളത്തരം എനിക്കപ്പോള്‍ തോന്നിയില്ല! അതുകൊണ്ടുതന്നെ വേറെ ഒന്നും ചിന്തിക്കാതെ അവന്‍റെ ആഗ്രഹം പോലെ ഞാൻ ആ ക്യാമറ അവന്‍റെ കയ്യിൽ കൊടുത്തു. അവൻ അതുമായി കുറച്ച് നീങ്ങി നിന്ന് എന്‍റെ ഫോട്ടോ എടുത്തശേഷം ക്യാമറ തിരികേ തന്നുകൊണ്ട് ആ ഫോട്ടോ ഒന്ന് നോക്കാൻ പറഞ്ഞു. ഫോട്ടോ നോക്കിക്കൊണ്ട് "കൊള്ളാം നാന്നായിട്ടുണ്ട്.." എന്ന് ഞാൻ പറഞ്ഞപ്പോൾ നേരത്തേ കണ്ടതിനേക്കാൾ ഇരട്ടി സന്തോഷമായിരുന്നു ആ മുഖത്ത്...
അന്ന് സൈറ്റ് ഇൻസ്‌പെക്ഷൻ കഴിഞ്ഞ് തിരികെ ഓഫീസിൽ എത്തിയപ്പോൾ ആ സംഭവം ഞാൻ അവിടെയുള്ളവരുമായി പങ്കുവെച്ചു. അതുകേട്ട് അവർ എന്നോട് പറഞ്ഞു "എല്ലാവരും അവനേ പോലെ ആയിരിക്കില്ല.. ശ്രദ്ധിക്കണം.. അധികവും കള്ളന്മാരാണ് .." എന്നൊക്കെ. എന്തായാലും അതിനുശേഷം എന്നെ എവിടെവച്ച് കണ്ടാലും അവൻ എന്‍റെ അടുത്തുവരും, സുഖമാണോ എന്ന് ചോദിക്കും, ബാബ മമ്മ ബച്ച അങ്ങനെ ഓരോരുത്തരുടേയും വിശേഷം ചോദിക്കും, കുടിക്കാൻ തണുത്ത വെള്ളം തരും, അവൻ അവന്‍റെ കൂട്ടുകാരെ പരിചയപ്പെടുത്തും...
തിരിച്ചു ഞാനും തിരക്കുമായിരുന്നു അവന്‍റെ ഓരോ വിശേഷങ്ങളും. അങ്ങനെ ഒരു നല്ല അടുപ്പമായിരുന്നു അവനോട്. ചിലർ അങ്ങനെയാണ് നമുക്കു വേണ്ടിയുള്ള സന്തോഷമായി നമ്മുടെ മുന്നിൽ അവരിങ്ങനെ നിൽക്കും. ഒരു ജോക്കറെ പോലെ നമ്മളെ സന്തോഷിപ്പിക്കാനായി, ചിരിപ്പിക്കാനായി അവർ ശ്രമിച്ചുകൊണ്ടിരിക്കും. അങ്ങനെ നമ്മളിലൂടെ സ്വന്തം വിഷമങ്ങളെല്ലാം മറന്ന് അവരും സന്തോഷിക്കും. അവനും അങ്ങനെ ഒരാളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിരുന്നു. ആ വികൃതി ചെക്കന് ഞാനിട്ട പേരാണ് "മോനായി" . ഞാൻ അങ്ങനെ വിളിക്കുന്നതും അവന് ഇഷ്ട്ടമായിരുന്നു. "കർബ മന്തിസ്" എന്നായിരുന്നു അവൻ എന്നെ വിളിച്ചിരുന്നത്...
പ്രൊജക്റ്റിന്റെ പ്രോഗ്രസ്സ് അനുസരിച്ച് കൂടിക്കൂടി വന്ന ജോലികളും അതുമായി ബന്ധപ്പെട്ട തിരക്കുകളുമായപ്പോൾ മാസങ്ങൾ അങ്ങനെ അതിവേഗത്തിൽ കടന്നുപോയി. എന്നും സൈറ്റിൽ കാണാറുള്ള പലരേയും നേരിൽ കാണുക വല്ലപ്പോഴും എന്നായി. ആയിടക്ക് ഒരു ദിവസം അവൻ ജോലി ചെയ്യുന്ന കമ്പനിയുടെ മുന്നിലൂടെ ഞാൻ നടന്നു പോകുന്ന സമയത്ത് ആ ഗേറ്റിന് മുന്നിൽ പതിവില്ലാതെ കറുത്ത നിറത്തിൽ ഒരു വലിയ ഫ്ലക്‌സ് വെച്ചിരിക്കുന്നത് കണ്ടു. അതിൽ ഒരു പരിചയമുള്ള മുഖവും...
ഒന്ന് ശ്രദ്ധിച്ചു നോക്കിയപ്പോൾ അത് അവന്റെ ചിത്രമാണെന്ന് എനിക്ക് മനസ്സിലായി. എന്നാൽ അതിൽ എന്താണ് അറബിയിൽ എഴുതിയിരിക്കുന്നത് എന്ന് വായിക്കാൻ അറിയാത്തതുകൊണ്ട് അത് എന്താണെന്നറിയാൻ എന്നിലപ്പോൾ ഒരു ആകാംക്ഷയായിരുന്നു. അത് വായിക്കാൻ അറിയാവുന്ന ഒരാളെ കിട്ടാൻ ഞാനവിടെ ചുറ്റിലും നോക്കി. ആ സമയം ആ ഗേറ്റിലൂടെ പുറത്തേക്ക് വന്ന പ്രായമായ ഒരാൾ. അയാളുടെ അടുത്തേക്ക് ചെന്ന് ഞാനത് എന്താണെന്ന് തിരക്കി. അവൻ കൊല്ലപ്പെട്ടു... ദ്രോഹികൾ വെടിവെച്ചു കൊന്നു. ഇവിടെ ഇതൊക്കെ സാധാരണയാണ് എന്ന മട്ടിൽ വിശദീകരിക്കാൻ നിൽക്കാതെ ഒരു പൂവ് പറിച്ചെടുത്ത ലാഘവത്തോടെ അയാൾ അതങ്ങനെ വേഗം പറഞ്ഞവസാനിപ്പിച്ചു...
അവിശ്വസനീയത നിറഞ്ഞ ആ നിമിഷങ്ങളിൽ ഈ നാട്ടിൽ മനുഷ്യ ജീവന് ഇത്രയേ വിലയുള്ളൂ എന്ന് ഒരിക്കൽ ആരോ പറഞ്ഞു കേട്ടത് ഓർത്തുപോയി. എങ്കിലും അവൻ ഇനിയില്ല എന്ന് അറിഞ്ഞപ്പോൾ വല്ലാത്ത വിഷമം. ആ സമയത്തെ ശാരീരികവും മാനസ്സികവുമായ മരവിപ്പോടെ ഞാനാ പോസ്റ്ററിലേക്ക് ഒന്നൂടെ ഒന്ന് നോക്കി. അവനപ്പോഴും എന്നെ നോക്കി ചിരിക്കുകയായിരുന്നു. ആദ്യമായി കണ്ട ദിവസം അവനിൽ ഞാൻ കണ്ട അതേ നിഷ്കളങ്കമായ ചിരി...
അവനോട് അപ്പോൾ എന്ത് പറയണമെന്ന് അറിയാതെ ഞാനവിടെ അവനെതന്നെ നോക്കി നിന്നു. മൂകതയിൽ മുങ്ങി യാന്ത്രികമെന്ന പോലെ അവിടെ നിന്നും നടക്കുമ്പോൾ മനസ്സിൽ അവന്‍റെ ഓരോ തമാശകളും കളിയും ചിരിയും കുസൃതികളും വേദനിപ്പിക്കുന്ന ഓർമ്മകളായി നിറയുകയായിരുന്നു. ആ അവസ്ഥയിൽ ഓരോ നിമിഷങ്ങൾക്കും ദൈർഘ്യം കൂടുന്നതുപോലെ സമയം ഇഴഞ്ഞു...
അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ നിനക്ക് ഇന്നെന്തുപറ്റി? എന്ന പലരുടേയും ചോദ്യത്തിന് മുന്നിൽ ഞാനത് അവരോട് പറയാൻ മടിച്ചു. മുമ്പ് ഞാൻ പറഞ്ഞു കേട്ട് അവർക്കെല്ലാം അവനെ അറിയാമല്ലോ എന്നോർത്തപ്പോൾ ഞാൻ അതും അവരോട് പറഞ്ഞു. പറഞ്ഞു കഴിയുന്നവരെ എന്‍റെ ശബ്ദം മാത്രമായിരുന്നു അവിടെ. അത് നിന്നപ്പോൾ പുറകേ കുറേ ദീർഘ നിശ്വാസങ്ങളും, ഇത്രയെ ഉള്ളൂ എല്ലാവരും എന്ന ഒരു ഓർമ്മപ്പെടുത്തലും...
ഒന്ന് എനിക്ക് ഉറപ്പാണ് നല്ല 'പെരുമാറ്റം' എന്ന ഒന്നിനാലാണ് ആളുകൾ നമ്മുടെ മനസ്സിൽ ഇടം പിടിക്കുന്നത്. അങ്ങനെ ഇടം പിടിച്ചവർ അവിടെ നിന്നും ഒരിക്കലും എവിടേക്കും പോവില്ല. അവർക്ക് അവിടെ മരണമില്ലെന്നു തന്നെ പറയാം. അതുകൊണ്ടു തന്നെയാണ് ഇന്നിപ്പോൾ അവനെ ഓർത്ത് ഇത് ഇങ്ങനെ എഴുതാനുള്ള ഒരു പ്രേരണ ഉണ്ടായതും. എഴുതിയതും...
ഇത് അവന് അറിയാത്ത ഭാഷയാണ് എങ്കിലും ഞാനിത് അവന് മാത്രമായി സമർപ്പിക്കുന്നു. അവന്‍റെ ആ സ്നേഹത്തിനും ആ ചിരിക്കും മുന്നിൽ... ആദരവോടെ, നിറഞ്ഞ സ്നേഹത്തോടെ...🌹 "നീ ഇങ്ങനെ ഒരു ഓർമ്മയായി എന്നും എന്‍റെ കൂടെ ഉണ്ടാകും കാസിം... മറക്കില്ല ഞാൻ നിന്നെ.. ഒരിക്കലും..."
0 comments: